ന്യൂഡൽഹി: വിദ്യാർത്ഥികളുടെ അവസാനവർഷ പരീക്ഷകൾ സെപ്റ്റംബർ 31-നകം നടത്തണമെന്ന യു.ജി.സി നിർദേശം സുപ്രീംകോടതി ശരിവച്ചു. യുജിസി തീരുമാനം നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും, സെപ്റ്റംബർ 31നകം പരീക്ഷകൾ പൂർത്തിയാക്കാമെന്നും കോടതി നിരീക്ഷിച്ചു.
യുജിസി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ യുജിസി തീരുമാനം നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും പരീക്ഷ മാറ്റിവയ്ക്കണമെങ്കിൽ സംസ്ഥാനങ്ങൾ അനുമതി തേടണമെന്നും കോടതി വ്യക്തമാക്കി. പരീക്ഷ നടത്താതെ ഡിഗ്രി നൽകാൻ സർവകലാശാലകൾക്ക് തീരുമാനമെടുക്കാനാവില്ലെന്ന് യുജിസി നേരത്തെ വ്യക്തമാക്കിയിരുന്നു.
