പാലാ പൊന്‍കുന്നം റോഡിലടക്കം കേരളത്തിലെ വിവിധ ഹൈവേകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റുകളുടെ പുനർ ഉപയോഗത്തിന് നടപടിയാകുന്നു. ഇതിനായുള്ള സർവേ നടപടികൾ ആരംഭിച്ചു. വിവിധ ഹൈവേകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റുകളുടെ പുനർ ഉപയോഗവും സംരക്ഷണവും നടപ്പാക്കുന്നതിന് കെ.എസ്.ടി.പി.യും അനെർട്ടും തമ്മിൽ ധാരണയായി. അനർട്ടിന്റെ സേവനകേന്ദ്രം ആയ ഊർജ്ജ മിത്രയുടെ നേതൃത്വത്തിൽ നിലവിലുള്ള സോളാർ വിളക്കുകൾ സംബന്ധിച്ച കണക്കുകൾ ശേഖരിക്കുകയാണ്. പൊൻകുന്നം പാലാ-തൊടുപുഴ റോഡിൽ 694 ലൈറ്റുകളുടെ സർവേയാണ് പുരോഗമിക്കുന്നത്
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
നിലവിലുള്ളത് പഴയ ബാറ്ററികളായ ലെഡ് ആസിഡ് ഇനത്തിലുള്ളതാണ് അവ മാറ്റി അയൺ ബാറ്ററികൾ ഉപയോഗിച്ച് പുനർ നിർമിക്കാനാണു പദ്ധതി. നൂറു കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് അനാർട്ട് വിഭാവനം ചെയ്തിരിക്കുന്നത്. ഈ സാമ്പത്തികവർഷം തന്നെ നിർമാണം പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. .2014- ലാണ് സംസ്ഥാനപാത വീതികൂട്ടി നിർമ്മാണം തുടങ്ങിയത്. 2017 നിർമ്മാണം പൂർത്തിയായി. റോഡിന്റെ സംരക്ഷണം പൊതുമരാമത്ത് വകുപ്പിന്റെ കാഞ്ഞിരപ്പള്ളി,പാലാ,തൊടുപുഴ ഓഫീസുകൾക്ക് കൈമാറിയിരുന്നു. സോളാർ ലൈറ്റുകള്‍ തുടക്കത്തിൽ സംസ്ഥാനപാതയെ പ്രകാശപൂരിതമാക്കിയിരുന്നു . എന്നാൽ സോളാർ സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തത് മൂലം പ്രവർത്തനരഹിതമായി. നിലവില്‍ പൊൻകുന്നം-പാലാ-തൊടുപുഴ ഹൈവേയിലെ സോളാർ ലൈറ്റുകളിൽ മിക്കവയും വാഹനമിടിച്ചും മറ്റും തകർന്ന അവസ്ഥയിലാണ്. ഇവ നന്നാക്കണമെന്നു ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു.


