ശനിയാഴ്ച ഉച്ചയ്ക്ക് നിരക്ക് വർദ്ധന പ്രഖ്യാപിയ്ക്കും. യൂണിറ്റിന് ശരാശരി 60 പൈസവരെ കൂടാൻ സാധ്യതയുണ്ട്. 92 പൈസ കൂട്ടണമെന്നാണ് വൈദ്യുതിബോർഡ് ആവശ്യപ്പെട്ടത്. അഞ്ചുവർഷത്തേക്ക് ഒരുമിച്ച് നിരക്ക് കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ, 2022-23-ലെ നിരക്കുവർധനമാത്രമേ കമ്മിഷൻ തീരുമാനിച്ചിട്ടുള്ളൂ എന്നാണ് വിവരം.
ഭൂരിഭാഗം ഉപയോക്താക്കളും താഴ്ന്ന സ്ലാബുകളിലുള്ളവരാണ്. ഇവരിൽ അമിതഭാരം അടിച്ചേൽപ്പിക്കരുതെന്ന് സർക്കാർ, കമ്മിഷന് നിർദേശം നൽകിയിരുന്നു. ബോർഡ് 18 ശതമാനം നിരക്കുവർധന ആവശ്യപ്പെട്ട സ്ഥാനത്ത് 10 ശതമാനം വർധനയ്ക്ക് കമ്മിഷൻ അംഗീകാരം നൽകുമെന്നാണ് കരുതുന്നത്.



