കോഴിക്കോട്: കോവിഡ് രോഗികൾ ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിൽ 100 കിടക്കകൾ വീതമുള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളാണ് പഞ്ചായത്ത് തലത്തിൽ സജ്ജീകരിക്കുന്നത്.
സന്നദ്ധ സംഘടനകളുടെ ഉൾപ്പടെ സഹായത്തോടെയാകും സെൻററുകൾ സജ്ജമാക്കുക. ഇത്തരത്തിൽ 10 ദിവസത്തിനകം സംസ്ഥാനത്ത് കിടത്തി ചികിത്സയ്ക്ക് 50000 കിടക്കകൾ സജജമാക്കാനാണ് തീരുമാനം.
പദ്ധതി നടപ്പാക്കാനായി പ്രത്യേകം ഐഎഎസ് ഓഫീസർമാരെ ചുമതലപ്പെടുത്തി. ഇതുമായ് സംബന്ധിച്ച ഉത്തരവിറങ്ങി.
