പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായ് ബന്ധപ്പെട്ട് സ്ഥാപന ഉടമ റോയി ഡാനിയേൽ കീഴടങ്ങി. പത്തനംതിട്ട എസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സാമ്പത്തിക തട്ടിപ്പുമായ് ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമായ സാഹചര്യത്തിൽ റോയിയും ഭാര്യയും ഒളിവിൽ പോയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ഇയാളുടെ മക്കളെ ഡൽഹി വിമാനത്താവത്തിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് പിടിയിലായിരുന്നത്. ഇരുവർക്കുമെതിരെ തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായ് വഴി ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫിനാൻസിൽ 2,000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്ഥാപനം പൂട്ടി ഉടമ മുങ്ങിയതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തെത്തുകയായിരുന്നു.
