Hot Posts

6/recent/ticker-posts

വിവാദ പരാമർശം: വിജയ് പി. നായർ കസ്റ്റ‍ഡിയിൽ



തിരുവനന്തപുരം: യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ വിജയ് പി. നായരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് വിജയിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 509 പ്രകാരവും, കേരള പോലീസ് ആക്ട് സെക്‌ഷൻ 120 പ്രകാരവുമാണ് വിജയ് പി. നായർക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തിട്ടുള്ളത്. ശ്രീലക്ഷ്മി അറയ്ക്കലാണ് പരാതി നൽകിയത്. 

അതേസമയം വിജയ് പി. നായർ നൽകിയ പരാതിയിൽ താമസ സ്ഥലത്ത് അതിക്രമിച്ച് കയറൽ, മർദനം തുടങ്ങി ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് വനിതാ സംഘത്തിനെതിരേ കേസെടുത്തത്. ഇയാളുടെ ലാപ്ടോപും മൊബൈലും പിടിച്ചെടുത്തതിന് വനിതകൾക്കെതിരേ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്. 

സംഭവത്തിൽ പോലീസിന് ലഭിച്ച പരാതിയുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കൂടുതൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ഡോ. ദിവ്യ ഗോപിനാഥ് അറിയിച്ചിരുന്നു.
Reactions