തിരുവനന്തപുരം: സർക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിർത്തി വച്ചെതായ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വിവിധ ആരോപണങ്ങളിൽ സർക്കാരിനെതിരെയുള്ള സമരം നിർത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ മറ്റു മാർഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരുമെന്ന് ചെന്നിത്തല അറിയിച്ചു.
ഇതനുസരിച്ച് ആൾക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങൾ നിർത്തും, വിദ്യാർഥി, യുവജന സംഘടനകളും സമരം അവസാനിപ്പിക്കും. ലഹരിമരുന്ന് കേസിൽ സ്വന്തം മകനെ പ്രതിയാക്കുമെന്ന് കണ്ടാണ് പാർട്ടി സെക്രട്ടറി കേന്ദ്ര ഏജൻസികളെ ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല വിമർശിച്ചു. സിബിഐ വരുന്നതിന് മുൻപ് വിജിലൻസ് എത്തി ലൈഫ് മിഷൻ അഴിമതിയിലെ നിർണായക ഫയലുകൾ കൈക്കലാക്കിയത് സംശയാസ്പദമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
