ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. നീറ്റ് പരീക്ഷ പേടിയെ തുടർന്നാണ് തിരുച്ചെങ്കോട് സ്വദേശിയായ ഇരുപത്തൊന്നുകാരൻ വീട്ടിൽ തൂങ്ങിമരിച്ചത്. നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശി മോത്തിലാൽ (21) ആണ് മരിച്ചത്. പരീക്ഷാപേടിയെ തുടർന്നത് തമിഴ്നാട്ടിൽ ഒരാഴ്ചയ്ക്കിടെ നാലാമത്തെ വിദ്യാർഥിയാണ് ജീവനൊടുക്കുന്നത്.
മുൻപ് രണ്ട് തവണ നീറ്റ് പ്രവേശന പരീക്ഷ എഴുതിയ മോത്തിലാലിന് ജയിക്കാൻ സാധിച്ചിരുന്നില്ല. മൂന്നാം തവണയും പരീക്ഷയിൽ പരാജയപ്പെട്ടാലോ എന്ന പേടിയാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. പ്ലസ് ടു മാർക്കിൻറെ അടിസ്ഥാനത്തിൽ മാത്രം മെഡിക്കൽ പ്രവേശനം നടത്തണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നൽക്കുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷയ്ക്കായി പരിശീലനം നടത്താൻ കഴിയുന്നില്ലെന്നും, നീറ്റ് റദ്ദാക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.
