ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീനില്‍ ആശങ്ക പ്രകടിപ്പിച്ച ഛത്തിസ്ഗഡിന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധൻ വിശദമായ മറുപടി നൽക്കി. കോവാക്‌സീനും കോവിഷീല്‍ഡും സുരക്ഷിതവും ഫലപ്രദവുമാണെന്നും കോവിഡ് മഹാമാരിയെ ചെറുക്കാന്‍ എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മൂന്നാംവട്ട ക്ലിനിക്കല്‍ ട്രയലിന്റെ ഫലം പൂര്‍ത്തിയാകുന്നതു വരെ ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ സംസ്ഥാനത്തേക്ക് അയയ്ക്കരുതെന്നു ചൂണ്ടിക്കാട്ടി ഛത്തിസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ് സിങ് ദിയോ, ഡോ. ഹര്‍ഷ്‌വര്‍ധനു കത്തെഴുതിയിരുന്നു. വാക്‌സീന്‍ ബോട്ടിലുകളില്‍ കാലപരിധി രേഖപ്പെടുത്താത്തതിലും കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഡ് ആശങ്ക അറിയിച്ചിരുന്നു.ഇതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി വിശദമായ മറുപടി നൽക്കിയത്.


