ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ നിന്നും മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇനി അഞ്ച് പേരെ കൂടി ഇവിടെ നിന്നും കണ്ടത്തേണ്ടതുണ്ട്. സേനയുടെയും ഫയര്‍ഫോഴ്സിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് ഇവിടെ തെരച്ചില്‍ തുടരുന്നത്. ഡോഗ് സ്ക്വാഡും അപകടസ്ഥലത്തുണ്ട്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
അതേസമയം, കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരിച്ച 11 പേരുടെയും മൃതദേഹം കണ്ടെത്തി. ഒരു കുടുംബത്തിലെ ആറ് പേര് ഉള്‍പ്പടെയാണ് മരിച്ചത്. കൊക്കയാറിൽ രക്ഷാപ്രവർത്തനം രാവിലെ ആണ് ആരംഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാർ കുറേക്കൂടി കാര്യക്ഷമമായി പ്രവർത്തിക്കേണ്ടിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.



