മേലുകാവ് സ്വദേശി ഏഴുകുംകണ്ടത്തിൽ ചാക്കോ എന്ന് വിളിക്കുന്ന റിൻസ് സെബാസ്റ്റ്യനാണ് മരിച്ചത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഈരാറ്റുപേട്ടയിൽ നിന്നും മേലുകാവ് ഭാഗത്തേയ്ക്ക് ഗ്യാസ് സിലിണ്ടറുമായി പോയ വാഹനം തൊടുപുഴയിൽ നിന്നും എരുമേലിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചറിൽ ഇടിക്കുകയായിരുന്നു.
വാനിനുള്ളിൽ കുടുങ്ങിയ റിൻസിനെ ഈരാറ്റുപേട്ട ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പിക്കപ്പ് റോഡിൽ തെന്നി ബസിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
ഇന്ത്യൻ ഗ്യാസിന്റെ മേലുകാവ് കോണിപ്പാട് വിതരണ ഏജൻസിയിലെ ജീവനക്കാരനാണ് മരിച്ച റിൻസ്. ബസിലെ 4 യാത്രക്കാർക്കും പരുക്കുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് റിൻസിനെ പുറത്തെടുത്തത്.









