ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് സമൂഹമാധ്യമങ്ങലിലൂടെ എല്ലാവർക്കും പരിചിതനാണ് പ്രഭുലാൽ സോഷ്യൽ മീഡിയയിൽ സജീവമായ ആർക്കും പ്രഭുലാലിന്റെ മുഖം മറക്കാനാകില്ല.
അപൂർവ്വരോഗത്തിനെതിരെ പോരാടി ജീവിച്ച പ്രഭുലാൽ പ്രസന്നൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാൽ ഭാഗവും ഒരു ചെവിയും നെഞ്ചും കറുത്ത മറുകിനാൽ മൂടുകയും മറ്റ് ചില രോഗാവസ്ഥയും കാരണം ചികിത്സയിലായിരുന്നു.
വലതുതോളിലുണ്ടായ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സ തേടുന്നതിനിടെയായിരുന്നു മരണം.
ജന്മനാ ശരീരത്തില്‍ കാണപ്പെട്ട വലിയ മറുക് പ്രഭുലാൽ വഴരുമ്പോൾ കൂടെ വളരുകയായിരുന്നു. എങ്കിലും തളരാതെ മുന്നോട്ട് പോയി. അതിനിടയിലാണ് ക്യാൻസർ രോഗ ലക്ഷണങ്ങളും കണ്ട് തുടങ്ങിയത്.
വലത് തോളിലുണ്ടായ മുഴ പഴുത്തതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് കാന്‍സര്‍ കണ്ടെത്തിയത്.വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി മൂന്ന് സർജറികൾ ചെയ്തിരുന്നു.
എം.വി.ആര്‍ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടത്തിയ പരിശോധനകളിലാണ് മാലിഗ്‌നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിന്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്.
ഒരു സിനിമയിൽ അഭിനയിക്കാനുള്ള അവസരം പ്രഭുലാലിന് വന്ന് ചേർന്നിരുന്നു. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാൽ.
സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രഭുലാൽ പ്രസന്നൻ പങ്കാളിയായിട്ടുണ്ട്.





