ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ വലിയ അട്ടിമറിയ്ക്കും ഒടുവിൽ ജോസിൻ ബിനോ പാലാ നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു.
ആകെ 26 വോട്ടുകളാണ് ഉണ്ടായിരുന്നത്. സിപിഎം സ്വതത്ന്ര അംഗമായ ജോസിന് 16 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന് 8 വോട്ടുകൾ ലഭിച്ചു.
ഒരു വോട്ട് കൗൺസിൽ അംഗം പേര് രേഖപ്പെടുത്താത്തിനെത്തുടർന്ന് അസാധുവായി. ഒരംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
നഗരസഭ മുണ്ടുപാലം രണ്ടാം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് ജോസിൻ.






