തൃശൂര്‍ ചാഴൂരില്‍ എഴുപത്തിയഞ്ചുകാരിയെ ചങ്ങലയ്ക്കിട്ടു മര്‍ദിച്ചു. ചാഴൂര്‍ സ്വദേശിനി അമ്മിണി(75)യാണു മര്‍ദനത്തിനിരയായത്. വീട്ടുവളപ്പിലെ തൊഴുത്തിലാണു ചങ്ങലയ്ക്കിട്ടതെന്നു പൊലീസ് പറയുന്നു. സംഭവത്തില്‍ സഹോദരന്റെ ഭാര്യയും മകളും അറസ്റ്റിലായി. ക്രൂരമര്‍ദനം പത്തു സെന്റ് ഭൂമിയും പുരയിടവും തട്ടിയെടുക്കാനാണെന്നാണ് വിവരം.
ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു മർദനം. അമ്മിണിയുടെ പേരിലുള്ള വസ്തു അവരുടെ പേരിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ക്രൂരമർദനം.
വീടിനു പിന്നിലായി മേൽക്കൂര തകർന്ന തൊഴുത്തിൽ ചങ്ങലയ്ക്കിട്ടാണ് മർദിച്ചതെന്ന് പൊലീസ് പറയുന്നു. അവശനിലയിലായ അമ്മിണിയെ അന്തിക്കാട് പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റി.
നാട്ടുകാരാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. ബന്ദിയാക്കിയതിനും മർദിച്ചതിനും ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.






