ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പേര്‍ക്കാണ് പുതിയാതായ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7,67,296 ആയി. 487 പേര്രാണ് രോഗം ബാധിച്ച് മരിച്ചത്.
ഇതോടെ രാജ്യത്തെ മരണ സംഖ്യ 21,129 ആയി ഉയർന്നു. 2,69,789 പേര്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. 4,76,978 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം ആളുകളില്‍ കോവിഡ് ബാധിച്ചത്.
കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 2,23,724 ആയി. 9,448 പേര്‍ സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചു. മുംബൈയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 1,22,350 ആയി. 1,700 പേര്‍ മരിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 1,04,864 പേര്‍ക്ക് രോഗം ബാധിച്ചു. 3,213 പേര്‍ സംസ്ഥാനത്ത് മരിച്ചു. 78,199 പേര്‍ രോഗമുക്തരായി.
മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 1,04,864 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 78,199 പേര്‍ രോഗമുക്തരായപ്പോള്‍ 3,213 പേര്‍ ഇതുവരെ മരിച്ചു.
