തിരുവനന്തപുരം: എം. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രൻ. തന്നെ കുരുക്കി ശിവശങ്കറെ രക്ഷിക്കാനാണ് ശ്രമമെന്ന് ചൂണ്ടിക്കാട്ടി അരുൺ എൻഐഎയ്ക്കും കസ്റ്റംസിനും പരാതി നൽകി.
ഐടി വകുപ്പിൽ വരുന്നതിനു മുൻപേ ശിവശങ്കറിന് സ്വപ്നയുമായി ബന്ധമുണ്ട്. ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് താൻ സ്വപ്നയുടെ ഭർത്താവ് ജയശങ്കറിനു മുറി ബുക്ക് ചെയ്തത്. അത് ആർക്കാണെന്ന കാര്യം പോലും തനിക്ക് വ്യക്തതയുണ്ടായിരുന്നില്ല. സുഹൃത്തിന്റെ കുടുംബത്തിന് വേണ്ടിയാണെന്നാണ് ശിവശങ്കർ തന്നോട് പറഞ്ഞത്.
അതു പറഞ്ഞതിന്റെ പേരിൽ ഇപ്പോൾ എല്ലാ കുറ്റവും ചെയ്തത് താനാണെന്ന് വരുത്തി ശിവശങ്കറെ രക്ഷിക്കാനും, തന്നെ കേസിൽ കുടുക്കാനും ശ്രമം നടക്കുന്നുവെന്നാണ് അരുണ്‍ പരാതിയിൽ പറയുന്നത്. സ്വപ്നയ്ക്ക് കാർ കുറഞ്ഞവിലയിൽ വാങ്ങുന്നതിന് ശിവശങ്കർ തന്റെ സഹായം തേടിയെന്നും പരാതിയിൽ അരുണ്‍ വെളിപ്പെടുത്തി.
