മൂന്നാർ: മൂന്നാർ രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം ദുസഹമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമസേനയോട് ഹെലികോപ്റ്റർ ആവശ്യപ്പെട്ടു.
കണ്ണൻദേവൻ പ്ലാൻറേഷൻറെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിനു മുകളിലാണ് മണ്ണിടിഞ്ഞു വീണത്. അപകടത്തിൽ അഞ്ച് പേർ മരിച്ചു. പരിക്കേറ്റവരെ ഹൈറേഞ്ച് ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്.
മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് നിഗനം. കനത്ത മഴയെ തുടർന്ന് റവന്യു, പോലീസ് സംഘത്തിന് ഇവിടെ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതാണ് രക്ഷാപ്രവർത്തനം വൈകിച്ചത്.
