ന്യൂഡൽഹി: രാജ്യത്തെ പലചരക്ക്-പച്ചക്കറി വ്യാപാരികൾക്കും ജോലിക്കാർക്കും കോവിഡ് പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വൻ തോതിലുള്ള സമൂഹിക വ്യാപനം ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണിത്.
പുതിയ സ്ഥലങ്ങളിലേയ്ക്കുള്ള രോഗത്തിന്റെ വ്യാപനം പരമാവധി തടയാൻ ശ്രമിക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കോവിഡ് രാജ്യത്തെ പുതിയ പ്രദേശങ്ങളിലേയ്ക്കുകൂടി വ്യാപിച്ചതോടെ ജില്ലകളിൽ ഒറ്റപ്പെട്ട കേസുകളോ വലിയ ക്ലസ്റ്ററുകളോ രൂപപ്പെടാൻ സാധ്യതതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഓക്‌സിജൻ ഉൾപ്പടെയുള്ള സൗകര്യങ്ങളുള്ള ആംബുലൻസുകൾ കൂടുതൽ സജ്ജമാക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പരമാവധി ആംബലൻസുകൾ പ്രയോജനപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്.
