കോട്ടയം: തിരഞ്ഞെടുപ്പ് കമ്മീഷൻറേത് അവസാന വാക്കല്ലെന്നും, ജോസ് കെ. മാണിക്കുള്ള വിലക്കു നിലനിൽക്കുന്നുണ്ടെന്നു വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജോസ് കെ. മാണി ചെയർമാനാണെന്നു പറയുന്നതു കോടതിയലക്ഷ്യമാണ്. ചെയർമാനായി തിരഞ്ഞെടുത്തതു നിയമവിരുദ്ധമാണെന്നു മൂന്നു കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. അത് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ലെന്ന് പി.ജെ. ജോസഫ് ചോദിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻറേത് അവസാന വാക്കല്ലെന്നും തീരുമാനത്തിനെതിരെ ഡൽഹി കോടതിയിൽ റിട്ട് ഹർജി നൽകി അവസാന വിജയം തങ്ങളുടേതാകുമെന്നും ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.
കമ്മീഷനു മുന്നിലുള്ള രേഖകൾ, അതുവരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാൻറെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് വിഭാഗത്തിന് രണ്ടില അനുവദിച്ചത്.
